കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ
കൃഷി മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം ഉയർന്നതോടെ പുറത്തിറങ്ങി ശ്രീറാം വെങ്കിട്ടരാമൻ. കെ എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. തുടർന്ന് ശ്രീറാം പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം.
‘മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെ’ന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം തന്നെ പുറത്തിറങ്ങിപ്പോയി. നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.ആദ്യം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കാന്‍ ടി. സിദ്ദീഖ് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ ശ്രീറാം തന്നെ സ്വമേധയാ പുറത്തിറങ്ങി പോവുകയായിരുന്നു.2019ലാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.
Post a Comment