കൊല്ലം: യുവതിയെയും മകനെയും വീട്ടിൽ നിന്ന് ഭര്‍തൃവീട്ടുകാർ പുറത്താക്കിയാതായി പരാതി. 17 മണിക്കൂറിലധികം വീടിന് പുറത്ത് കാത്തുനിൽക്കേണ്ടി വന്ന യുവതിയും അഞ്ചുവയസുകാരനായ മകനും രാത്രി കഴിച്ചുകൂട്ടിയത് സിറ്റൗട്ടിൽ. കൊട്ടിയം തഴുത്തലയിൽ ടിവി അതുല്യയെയും മകനെയുമാണ് ഭർതൃവീട്ടുകാർ പുറത്താക്കിയത്.
സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ യൂണിഫോം പോലും മാറാന്‍ കഴിയാതെ പുറത്തുനിന്ന കുട്ടിയ്ക്ക് നാട്ടുകാരാണ് ഭക്ഷണം നൽകിയത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡിനം പതിവായിരുന്നെന്ന് അതുല്യ പറയുന്നു.
രാത്രി വൈകിയിട്ടു പോലും വീടു തുറക്കാൻ വീട്ടുകാർ തയ്യാറായില്ല. അതേസമയം പൊലീസിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും അതുല്യ പറയുന്നു. അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു .
إرسال تعليق