ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ എട്ട് തസ്തികകൾ നികത്താൻ മന്ത്രി തല ചർച്ചയിൽ ധാരണ
ആശുപത്രിയിൽ ത്രീ സ്റ്റാർ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി കോംപ്ലക്സിന്റെ നിർമ്മാണം ഇഴയുന്നതും യോഗത്തിൽ ചർച്ചയായി. കരാർ കലാവധി തീരാൻ ആറുമാസം പോലും ബാക്കിയില്ലെന്നിരിക്കെ പൂർത്തിയായത് നാലിലൊന്ന് പ്രവ്യത്തി മാത്രാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 68.72 കോടി രൂപ ചിലവിലാണ് സൂപ്പർ സ്പെഷ്യാലിറ്റി കോംപ്ലക്സ് നിർമ്മിക്കുന്നത്. നിമ്മാണം ആരംഭിച്ച് രണ്ട വർഷം പൂർത്തിയാകുമ്പോൾ 27.8 ശതമാനം പ്രവ്യത്തി മാത്രമാണ് പൂർത്തിയായിട്ടുള്ളു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന 9094 സ്‌ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമ്മാണ കാലാവധി 28മാസമായിരുന്നു. നിമ്മാണ കലാവധി അടുത്ത് വർഷം ഏപ്രിൽ പൂർത്തിയാകേണ്ടതാണ്. ഇതിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രിമാർ കരാറുകാരനോട് ആവശ്ടപ്പെട്ടു. ആറുമാസം കൂടി നീട്ടി നല്കണമെന്ന കരാറുകാന്റെ ആവശ്യം പരിഗണിച്ച അടുത്ത വർഷം ഓഗസ്റ്റിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പേരാവൂർ എം എൽ എ കൂടിയായ മന്ത്രി സണ്ണിജോസഫ് മുൻകൈയെടുത്താണ് യോഗം വിളിച്ചു ചേർത്തത്. ആരോഗ്യ വകുപ്പ് ഡയരക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഉൾപ്പെടെ വകുപ്പിനെ ഉന്നത തല ഉദ്യോഗസ്ഥർക്കൊപ്പം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ വി. വിനോദ്കുമാർ, ഇരിട്ടി താലൂക്ക് ആസ്പത്രി സൂപ്രണ്ട് രാജേഷ് എന്നിവരും സംബന്ധിച്ചു.
إرسال تعليق