Join News @ Iritty Whats App Group

കടുപ്പിച്ച് സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന സൗജന്യങ്ങളെ ചോദ്യം ചെയ്തു; എന്തുതരം സംസ്‌കാരമെന്ന് വിമർശനം

കടുപ്പിച്ച് സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന സൗജന്യങ്ങളെ ചോദ്യം ചെയ്തു; എന്തുതരം സംസ്‌കാരമെന്ന് വിമർശനം


ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാരിന്‍റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 'സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിൾ... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു.

ക്ഷേമപദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നത് മനസിലാക്കാമെന്നും എന്നാൽ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവർക്കും സൗജന്യങ്ങൾ നൽകുന്നത് വെറും പ്രീണന നയമാണെന്നും കോടതി നിരീക്ഷിച്ചു. 2024ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങളിലെ 23-ാം വകുപ്പിനെതിരെ തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശങ്ങൾ.

'തമിഴ്നാടിന്‍റെ മാത്രം കാര്യമല്ല'

നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം വിതരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള അടവാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഈ പ്രശ്നം തമിഴ്‌നാടിന്റേത് മാത്രമല്ലെന്നും ഇന്ത്യയിലുടനീളം പടരുന്ന ഈ പ്രവണത ഗൗരവകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. വികസന പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുക ഇത്തരം സൗജന്യങ്ങൾക്കായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പുനഃപരിശോധിക്കണമെന്നും ഇത്തരം 'പോപ്പുലിസ്റ്റ്' നയങ്ങൾ എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group