കോട്ടയം: കാണക്കാരിയിൽ ഭാര്യയുടെ കൈ വെട്ടി മുറിച്ച കേസിൽ ഭർത്താവ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിന്റെ കൈകൾ ഇയാൾ വെട്ടിയത്. ഇതിനു ശേഷം പ്രദീപ് ഒളിവിൽ ആയിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടർന്നാണ് പ്രദീപ് മഞ്ജുവിന്റെ കൈവെട്ടിയതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. കാണക്കാരി പഞ്ചായത്ത് കല്ലരി പാറപ്പുറം ഭാഗത്ത് വാടകയ്ത്താണ് പ്രദീപും മഞ്ജുവും കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യയെ ആക്രമിച്ച ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുൻവാതിൽ അകത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു ആക്രമിച്ചത്. വെട്ടേറ്റ കൈയ്യുമായി മഞ്ജു വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കോടി മുൻ ഭാഗത്ത് കുഴഞ്ഞുവീണു.
പ്രദീപ് നേരത്തേയും മഞ്ജുവിനെ ആക്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുന്നതിനിടയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
إرسال تعليق