Join News @ Iritty Whats App Group

'ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്'; കണ്ണൂരിൽ യുവതിയെ കഴുത്തറത്തുകൊന്ന പ്രതിയുടെ പോസ്റ്റില്‍ വൻരോക്ഷം


കണ്ണൂർ: പാനൂർ വള്ള്യയിയിൽ യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റുകളിൽ വൻരോക്ഷം. മിക്കപോസ്റ്റുകളുടെ താഴെയും മലയാളികൾ അവരുടെ ദേഷ്യം രേഖപ്പെടുത്തുന്നുണ്ട്. പലരും അസഭ്യവർഷമാണ് ചൊരിഞ്ഞത്.
'ദേഷ്യം നമ്മുടെ ദുർബലതയാണ്‌.., ക്ഷമയും, വിവേകവുമാണ്‌ ദേഷ്യത്തിനുള്ള മറുമരുന്ന്...ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്... കോപം വന്നാൽ സ്വയം നിയന്ത്രിക്കണം... ദേഷ്യം അടങ്ങിയശേഷം വിവേക പൂർവം ചിന്തിക്കുക' എന്നായിരുന്നു കഴിഞ്ഞവർഷം പ്രതി ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

'ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്‍റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്... സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്ത് മാത്രമാവും തനിച്ചാക്കില്ല ഞാൻ‌ നിന്നെ' എന്നായിരുന്നു 2018ല്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

ശനിയാഴ്ചയായിരുന്നു ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ പ്രതി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയത്.

അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി.

പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.


Post a Comment

أحدث أقدم
Join Our Whats App Group