Join News @ Iritty Whats App Group

കോലഞ്ചേരി പീഡനത്തിലും നടന്നത് ആഭിചാരമോ?; മകന്റെ മദ്യപാനം മാറ്റാന്‍ പൂജക്കായാണ് ഷാഫി വന്നതെന്ന് കൂട്ടുപ്രതി


ഷാഫി പ്രതിയായ കോലഞ്ചേരി പീഡനത്തിലും നടന്നത് ആഭിചാരമാണോ എന്ന സംശയം ബലപ്പെടുന്നു. മകന്റെ അമിത മദ്യപാനം മാറ്റാന്‍ ജോത്സ്യന്‍ പരിചയപ്പെടുത്തിയാണ് ഷാഫി വന്നതെന്ന് പീഡനത്തിലെ കൂട്ടുപ്രതി ഓമന പറഞ്ഞു. 2020 ഓഗസ്റ്റ് രണ്ടിന് ഓമനയുടെ വീട്ടില്‍ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേല്‍പിച്ചിരുന്നു.

മകന്റെ മദ്യപാനം നിര്‍ത്തിക്കാന്‍ ജ്യോതിഷം പരീക്ഷിക്കാനാണ് ഷാഫിയെ പരിചയപ്പെട്ടത്. മകന് മദ്യത്തില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞതെന്നും ഓമന പറഞ്ഞു. ലോട്ടറി വില്‍പനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്.അന്ധവിശ്വാസിയായ ഓമനയുടെ വീട്ടില്‍ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതല്‍ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഷാഫി പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്നു താമസം മാറ്റി ഇയാളും കുടുംബവും എറണാകുളത്തെത്തിയത്.

ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.

എട്ട് മാസം മുന്‍പ് കൊച്ചി ചിറ്റൂര്‍ റോഡില്‍ റഷീദ് കടമുറി വാടകയ്ക്കെടുത്തു. അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വര്യത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.

Post a Comment

أحدث أقدم
Join Our Whats App Group