Join News @ Iritty Whats App Group

രാജ്ഭവനെ ഗവര്‍ണ്ണര്‍ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാറ്റി, ആര്‍ എസ് എസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് സര്‍വ്വകലാശാലകളില്‍ അംഗീകരിക്കില്ല, അരിഫ് മുഹമ്മദ്ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി.



രാജ്ഭവനെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപജാപങ്ങളുടെ കേന്ദ്രമാക്കിമാററിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ ഇത്തരത്തില്‍ പത്ര സമ്മേളനം നടത്തുന്നതും അസാധാരണ സംഭവമാണ്. ഇത്തരത്തിലുള്ള പരസ്യ നിലപാടുകള്‍ ഗവര്‍ണ്ണര്‍ ഒരിക്കലും എടുക്കാന്‍ പാടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകീട്ട് നടത്തിയ പത്ര സമ്മളനത്തിലാണ് മുഖ്യന്ത്രി ഗവര്‍ണ്ണര്‍ക്കെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാനത്തിന്റെ ഭരണഘടനാതലവനാണ് ഗവര്‍ണ്ണര്‍. സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലാണ്. അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അദ്ദേഹത്തിന് വിയോജിപ്പുകള്‍ അറിയിക്കാം. എന്നാല്‍ മന്ത്രി സഭ നല്‍കുന്ന ശുപാര്‍ശകളെ അദ്ദേഹം അംഗീകരിച്ചേ പറ്റു.

ആര്‍ എസ് എസിനോട് അദ്ദേഹം പുലര്‍ത്തുന്ന സ്‌നേഹവും വിധേയത്വവും പത്ര സമ്മേളനത്തിലെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. തനിക്ക് 1986 മുതല്‍ ആര്‍ എസ് എസ് ബന്ധമുണ്ടെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. ആര്‍ എസ് എസ് ന്റെ ഓഫീസേഴ്‌സ് ട്രയിനിംഗ് ക്യാമ്പുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം അഭിമാനത്തോടെ പറയുന്നത്. എന്നാല്‍ അത്തരം ക്യാമ്പുകളില്‍ പങ്കെടുത്തവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പങ്കെടുത്ത് ജയില്‍ കിടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബും, ഗോപിനാഥ് രവീന്ദ്രനും ലോകം ആദരിക്കുന്ന ചരിത്രകാരന്‍മാരാണ്. ആര്‍ എസ് എസിനെ ഏറ്റവും എതിര്‍പ്പുള്ളയാള്‍ക്കാരാണ് അവര്‍. ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കത്തെ തടയുകയും അതിന്റ ഭാഗമായി ശാരീരികമായ മര്‍ദ്ധനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തായളുകളാണ് അവര്‍. വര്‍ഷങ്ങളായി ആര്‍ എസ് എസിനെത പോരാടുന്നവരാണ് അവര്‍. അത് കൊണ്ട് ആര്‍ എസ് എസിന് വേണ്ടിയാണ് ഗവര്‍ണ്ണര്‍ അവരെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാലകളില്‍ ആര്‍ എസ് എസുകാരെ കുത്തി നിറക്കനാണ് ഗവര്‍ണ്ണര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ എസ് എസിന്റെ പരീക്ഷണ ശാലയാക്കി സര്‍വ്വകലാശാലകളെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആര്‍ എസ് എസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് സര്‍വ്വകലാശാലകളില്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ചരിത്ര വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഗവര്‍ണ്ണര്‍ക്കെതിരെ പരാമര്‍ശമുണ്ടായത്. അതിനാണ് 91 വയസുള്ള ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടാ എന്ന് വിളിച്ച് ഗവര്‍ണ്ണര്‍ അധിക്ഷേപിച്ചതെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group