പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആർഎസ്എസ്. നേതാവ് കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും ആർഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിജെപി പ്രവർത്തകനായ ആറുച്ചാമിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടവരും അടുത്ത സുഹൃത്തുക്കളുമാണ് ഷാജഹാന്റെ കൊലപാതകത്തിന് നേതൃത്വം നൽകിയതെന്നാണ് മധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ സഹപ്രവർത്തകരെ പോലും കൊല്ലുന്ന നീചകൃത്യത്തിനാണ് സിപിം നേതൃത്വം കൊടുത്തത്.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രാകൃതമായ രീതിയിൽ സഹപ്രവർത്തകനെ കൊല്ലുക വഴി സമൂഹത്തിൽ ഭീതി ജനിപ്പിക്കുകയും കൃത്യം ദേശീയ സംഘടനകളുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രമാണ് സിപിഎമ്മിന്റേതെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി സംഘമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
Post a Comment