മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍റെ ഫോൺ. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച അജ്ഞാതനായ ആൾ പറഞ്ഞത്. താൻ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാൾ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും വിളിച്ചയാൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും താൻ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാൾ പറഞ്ഞു.
ഭീഷണി ഫോൺ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതൻ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. ഇതിന്‍റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്‍റിലിയയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി തുടങ്ങിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
إرسال تعليق