ഇർഷാദ് കൊല്ലപ്പെട്ട കടത്തു സ്വർണം പോയത് പാനൂരിലെക്കെന്ന് കണ്ടെത്തൽ. പാനൂരിലെ ജ്വല്ലറിയിലേക്കു കടത്തു സ്വർണ്ണം എത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിക്കു നോട്ടിസ് നൽകി. ശാസ്ത്രീയ തെളിവുകൾ പൊലീസ് കണ്ടെടുത്തതായാണ് വിവരം. ഇർഷാദ് കടത്തിയ സ്വർണ്ണം ഇടനിലക്കാരൻ ഷമീർ മുഖേനയാണ് ജ്വല്ലറിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണക്കടത്തിൽ ജ്വല്ലറിയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നു പൊലീസ് പരിശോധിക്കുകയാണ്. പാനൂരിലും കുത്തുപറമ്പിലും ജ്വല്ലറിക്കു ശാഖകൾ ഉണ്ട്
ഇതിനിടെ തടവിൽ അല്ലെന്ന് സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയ ജസീൽ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. നേരത്തെ പുറത്ത് വന്ന ചിത്രങ്ങൾ, തടവിലെന്നുകാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചതാണെന്നും ജസീൽ പറഞ്ഞു.
സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിനെ മുഖ്യപ്രതി നാസറിന് പരിചയപെടുത്തിയത് ജസീൽ ആണ്. ജസീലിനെ സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കി എന്ന് കൂത്ത്പറമ്പ് പോലിസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഭാര്യ നിസയുടെ പരാതിയിൽ പെരുവണ്ണാമുഴി പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
إرسال تعليق