ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെവിട്ട് ഡൽഹി കോടതി
ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു.
പ്രോസിക്യൂഷൻ, പരാതിക്കാർ, പ്രതികൾ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. വനിതാ ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റെബേക്ക ജോണും ബ്രിജ് ഭൂഷണ് വേണ്ടി അഭിഭാഷകനായ രാജീവ് മോഹനുമാണ് ഹാജരായത്.
2023 ഏപ്രിൽ 21ന് ആണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ഏഴ് വനിത ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. പരാതിയിൽ കോണാട്ട് പ്ലേസ് പൊലീസ് കേസ് എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഏപ്രിൽ 28ന് ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോക്‌സോ കേസ് ഉൾപ്പടെ ചുമത്തിയായിരുന്നു ബ്രിജ് ഭൂഷണെതിരെ കേസ് എടുത്തിരുന്നത്.
إرسال تعليق