സിജെപിയുടെ പ്രവർത്തനം രാജ്യവ്യാപകമാക്കും, വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും; രാഷ്ട്രീയ പാർട്ടിയാകില്ലെന്നും വിശദീകരണം
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് ശേഷം തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമാക്കാൻ തീരുമാനിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി). വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി ഫണ്ട് പ്രഖ്യാപിച്ച പ്രസ്ഥാനം, നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എന്നാൽ നിലവിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ പദ്ധതിയില്ലെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിഷേധക്കാർക്ക് നിയമസഹായം ഉറപ്പാക്കാൻ 1 കോടി രൂപയുടെ ലീഗൽ എയ്ഡ് ഫണ്ട് സിജെപി പ്രഖ്യാപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ചു. ജൂലൈ 20-ലെ ‘സൻസദ് ചലോ’ മാർച്ചിലെ അക്രമ സംഭവങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ ‘സാക്ഷി’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചു.
إرسال تعليق