മൺസൂൺ എന്ന് പേര് മാത്രം, 112 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈ മാസം; വെന്തുരുകി ബെംഗളൂരു നഗരം
ബംഗളൂരു: മൺസൂൺ കാലമായിട്ടും കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ രേഖപ്പെടുത്തിയത്. സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ള ഈ സമയത്ത് 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 112 വർഷങ്ങൾക്ക് മുൻപാണ് ജൂലൈ മാസത്തിൽ താപനില ഇത്രയും ഉയർന്നിട്ടുള്ളത്.
ചരിത്രരേഖകൾ പ്രകാരം 1914-ലും പിന്നീട് 100 വർഷങ്ങൾക്ക് മുൻപ് 1926-ലുമാണ് ഇതിന് മുൻപ് ജൂലൈയിൽ താപനില 33 ഡിഗ്രി സെൽഷ്യസ് തൊട്ടിട്ടുള്ളത്. മൺസൂൺ പാതിവഴി പിന്നിട്ടിട്ടും മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും നഗരവാസികളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഉയരുന്ന ചൂടിനൊപ്പം നഗരത്തിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. കുടിവെള്ളക്ഷാമം നേരിടാൻ വാട്ടർ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കാവേരി നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. കാവേരി ജലം കുടിവെള്ള ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് (വാഹനം കഴുകൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ) ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
إرسال تعليق