കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു
2 മണിക്കൂറിൽ പ്രളയ സമാന മഴ
അതേസമയം രണ്ട് മണിക്കൂർ നീണ്ടുനിന്ന കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. വിധാന സൗധ, കണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിൽ കനത്ത ആലിപ്പഴ വർഷമാണ് ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് മെട്രോ സർവീസുകൾ തടസ്സപ്പെടുകയും വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുകയും ചെയ്തു. പലയിടങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിൽ 78 മില്ലിമീറ്റർ മഴയാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ബിബിഎംപിയും അഗ്നിശമനസേനയും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരികയാണ്.
Post a Comment