Join News @ Iritty Whats App Group

പ്രണയ ബന്ധം ഭാര്യയോട് പറ‍യുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; പലപ്പോഴായി ലക്ഷങ്ങൾ കൈക്കലാക്കി; നാവിക ഉദ്യോഗസ്ഥൻ കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി

പ്രണയ ബന്ധം ഭാര്യയോട് പറ‍യുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; പലപ്പോഴായി ലക്ഷങ്ങൾ കൈക്കലാക്കി; നാവിക ഉദ്യോഗസ്ഥൻ കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി


വിശാഖപട്ടണം: ഭീഷണിപ്പെടുത്തി പണം തട്ടിയ കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

നാവികസേനയിലെ ടെക്നീഷനും വിഴിയനഗരം ജില്ലയിലെ രാജാം സ്വദേശിയുമായ വീന്ദ്ര(30)യാണ് കാമുകി മൗനിക (28)യെ അരുംകൊല ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

കൃത്യം നടത്തിയശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിശാഖപട്ടണം നഗരത്തിലെ ഗാജുവാക പോലീസ് സ്റ്റേഷൻ പരിധിയിലെ എൽവി നഗറിലുള്ള വസതിയില്‍ ഒളിപ്പിച്ചനിലയിൽ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു.

റഫ്രിജറേറ്ററിൽനിന്നും ഒരു ബാഗില്‍നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്‍റെ കുറച്ചുഭാഗങ്ങൾ പ്രതി കത്തിച്ചതായും പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്കു പോയ സമയം രവീന്ദ്ര കാമുകിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ഇവർ തമ്മിൽ ഉടലെടുത്ത ചില വാക്കുതർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

2021ൽ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും നിരന്തരം പാര്‍ക്കിലും തിയേറ്ററിലുമെല്ലാം കണ്ടുമുട്ടുകയും ചെയ്തിരുന്നു.

മൗനിക തന്നോട് 3.5 ലക്ഷം രൂപ വാങ്ങിയെന്നും പലപ്പോഴും തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് കൊലപ്പെടുത്താനുണ്ടായ കാരണമെന്നും രവീന്ദ്ര പോലീസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group