സംസാഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൊന്നിൽ കപ്പ് സ്വന്തമാക്കി കണ്ണൂർ. 1023 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനം നേടി. 1018 പോയിന്റുകളുമായി തൃശൂർ രണ്ടാമതും 1013 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനായത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക.
പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
വാശിയേറിയ കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂരങ്ങളുടെ നാടായ തൃശൂരിൽ എത്തി പോരാട്ടത്തിനിറങ്ങിയത്. ഇത്തവണ പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു കലോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.
إرسال تعليق