ഇരിട്ടി: ഇന്നലെ മലയോര മേഖലയില്‍ നാലിടങ്ങളിലുണ്ടായ വാഹനപാകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ആറു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് റോഡുകളില്‍ സാധാരണ നിലയെക്കാളും തിരക്കായിരുന്നു അനുഭവപ്പട്ടത്. പലരും യാത്രക്കായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയതാണ് തിരിക്കിനിടയാക്കിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിലുണ്ടായ വാഹനാപാകടത്തിലാണ് ഒരാള്‍ മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉളിക്കല്‍ റോഡില്‍ പുതുശേരി കണ്ണിക്കരിയില്‍ പിക്കപ്പ് ജിപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും ഉളിക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജിപ്പും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പിക്കപ്പ് ജീപ്പ് മറിയുകയും ബൈക്ക് പൂർണമായും തകർന്നു. ചെമ്ബേരി കരയത്തുംചാല്‍ സ്വദേശി നവീൻ (25) സഹോദരി ആറളം ഫാം ഒമ്ബതാം ബ്ലോക്കിലെ ഗ്രീഷ്മ (28) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിക്കപ്പ് ജീപ്പ് ഡ്രൈവർ ബിനുവിന്‍റെ പരിക്ക് സാരമുള്ളതല്ല.
മട്ടന്നൂർ: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പാർസല്‍ വാനും സ്കോർപിയോ കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ സാജൻ, പാർസല്‍ വാനിലെ രണ്ടു പേർ എന്നിവർക്ക് പരിക്കേറ്റു. വാഹനങ്ങളില്‍ കുടുങ്ങിപ്പോയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ അപകടത്തില്‍ പെട്ട വാഹനത്തിന് പിന്നില്‍ മറ്റൊരു കാറും കൂട്ടിയിടിച്ചു. കോളിക്കടവില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും പരിശീലകനും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഴയില്‍ ഓടകള്‍ നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നതും തുടർച്ചയായുള്ള മഴകാരണം റോഡുകളുടെ ഉപരിതലം തെന്നുന്നതുമാണ് അപകടങ്ങള്‍ക്കിടിയാക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
Post a Comment