ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 278 കുടുംബങ്ങളുടെ ഭൂമിക്ക് കൂടി പട്ടയമായി. ഇരിട്ടിയില്‍ നടന്ന മണ്ഡലം തല പട്ടയമേള മന്ത്രി കെ.രാജൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 50 വർഷമായി നിലനിന്ന പല പട്ടയ പ്രശ്നങ്ങള്‍ക്കും പട്ടയ മിഷന്‍റെ ഭാഗമായി പരിഹാരം കാണാൻ സാധിച്ചതായി മന്ത്രി പറഞ്ഞു.
പരമാവധി ആള്‍ക്കാരെ ഭൂമിയുടെ യഥാർഥ ഉടമകളാക്കി മാറ്റുകയാണ് ദൗത്യമെന്നും ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഇരിട്ടി നഗരസഭയില്‍ - 65, പേരാവൂരില്‍ - 61, അയ്യൻകുന്നില്‍ -12, ആറളത്ത് - 98, മുഴക്കുന്നില്‍ - 20, പായത്ത് - 5, കേളകം -2 , കൊട്ടിയൂരില്‍ - 1, ദേവസ്വം ഭൂമി പട്ടയം - 10, ലക്ഷം വീട് - 2, ടിഇ - 2 പട്ടയവുമാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. വേലായുധൻ, കെ. സുധാകരൻ, നഗരസഭ അധ്യക്ഷ കെ. ശ്രീലത, പേരാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. വേണുഗോപാലൻ, നഗരസഭാ കൗണ്‍സിലർ വി.പി. റഷീദ്, ഡെപ്യൂട്ടി കളക്ടർ മാരായ കെ.വി. ശ്രുതി, ഷെർലി, തഹസില്‍ദാർ സി.വി. പ്രകാശൻ, എല്‍ആർ തഹസില്‍ദാർ വിജയൻ ചെല്ലട്ടൻ, എല്‍ടി തഹസില്‍ദാർ എം.സി. സീനത്ത്, പി.പി. അശോകൻ, എം.വി. രവീന്ദ്രൻ, എം.എം. മജീദ്, കെ. മുഹമ്മദലി, വി.എം. പ്രശോഭ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق