ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ പകല്‍ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നലെ രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10ലെ ജനവാസ മേഖലയില്‍ മോഴയാന എത്തിയത്.
യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറിപ്പൊയത്. ആറളത്ത് രണ്ട് മോഴയാനകളാണ് ഭീഷണിയാകുന്നത്.
ഫെബ്രുവരിയില്‍ ബ്ലോക്ക് 13ല്‍ വെള്ളി, ലീല ദമ്ബതികളെ അക്രമിച്ച് കൊലപ്പെടുത്തിയത് മോഴയാന ആണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആനകള്‍ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയില്‍ ജനങ്ങള്‍ക്ക് പകല്‍ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടുപിടിച്ച പ്രദേശങ്ങളിലാണ് കാട്ടാനകള്‍ തങ്ങുന്നത്.
രാത്രികാലങ്ങളില്‍ ആനകള്‍ കുടിലുകള്‍ തകർക്കുകയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകള്‍ കാട്ടാനകള്‍ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്. ആർആർടി ഉള്‍പെടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആനകളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്.
Post a Comment