തിരുവനന്തപുരം: ചരക്കു കപ്പൽ അപകടത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സിവിൽ ഡിഫൻസിന്‍റെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് നീക്കം ചെയ്യാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് ഓൺലൈനായി കളക്ടർമാരുടെ യോഗം വിളിച്ചത്. പെട്ടെന്ന് തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി തീരദേശങ്ങൾ പൂർവസ്ഥിതിയിലെത്താൻ പെട്ടെന്ന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിലെ തീരുമാനങ്ങൾ
എല്ലാ ജില്ലകളിലും വിവരങ്ങൾ ബന്ധപ്പെട്ട കളക്ടർമാർ
കൈമാറുന്നത് സർക്കാരിലെ ഒരു സിംഗിൾ പോയിന്‍റ് ഓഫ് കോൺടാക്റ്റിലൂടെയായിരിക്കണം
തീരത്തടിയുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രോട്ടോക്കോൾ
സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകും.
യാതൊരു കാരണവശാലും ആരും ഇവയിലൂടെ അടുത്ത് പോകാൻ പാടില്ല
തീരത്ത് വസ്തുക്കള്‍ അടിയുന്ന സ്ഥലങ്ങളിൽ മൈക്ക് അനൗസ്മെന്‍റുകള്‍ നടത്തും
സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ
ജില്ലാ കളക്ടർമാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്‍റെ മേൽനോട്ടത്തിൽ സ്വീകരിക്കണം
ആശങ്ക വേണ്ടെന്ന് കെഎൻ ബാലഗോപാൽ
അതേസമയം, 41 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും കണ്ടെയ്നറുകൾ പൂർണമായും മാറ്റാൻ അഞ്ച് ദിവസം എടുക്കുമെന്നും ഭൂരിഭാഗവും കാലി കണ്ടെയ്നറുകളാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കണ്ടെയ്നറുകൾ മുറിച്ചാണ് മാറ്റേണ്ടത്. പരിചയ സമ്പന്നരായ കമ്പനിയെയാണ്. കണ്ടെയ്നർ നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ളത് .മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മനസിലാക്കുന്നത്. മത്സ്യത്തിന് പ്രശ്നമുണ്ടോ മത്സ്യബന്ധനത്തിന് പ്രശ്നമുണ്ടോയെന്നും ആശങ്ക വേണ്ട. പ്രശ്നമുണ്ടെങ്കിൽ മത്സ്യങ്ങൾ ചത്തു പൊങ്ങേണ്ടതാണ്
കടൽ മലിനപ്പെടുന്ന അവസ്ഥയില്ല. ആശങ്കപ്പെട്ട പോലെ അപകടകരമായ സാഹചര്യമില്ല. നാട്ടിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
Post a Comment