ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ 24.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ലഡാക്കില്‍ 27. 87 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലെ ബരാക്ക് പൂറില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പ്രതിമ ഭൗമിക് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന് ബിജെപി ആരോപിച്ചു.
ഇതേ സംബന്ധിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ബിജെപി അറിയിച്ചു.
റെക്കോര്‍ഡ് പോളിംഗിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഉഷ്ണ തരംഗം നിലനില്‍ക്കുന്നതിനാല്‍ പോളിംഗ് മന്ദഗതിയിലാണ് നീങ്ങുന്നത്. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
Post a Comment