Join News @ Iritty Whats App Group

കുടുംബനാഥൻ സാമ്പത്തിക ബാധ്യത തീർക്കാൻ ലോൺ എടുക്കാനായി ഗൾഫിൽ‌ നിന്നെത്തി; കുടുംബം തീ കൊളുത്തി മരിച്ച നിലയിൽ


തിരുവനന്തപുരം: കണിയാപുരം പടിഞ്ഞാറ്റുമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കിടപ്പു മുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. പടിഞ്ഞാറ്റു മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48) ഭാര്യ സുലജ കുമാരി (46) മകൾ രേഷ്മ (23) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മരിച്ച രമേശൻ ഇന്നലെയാണ് ഗള്‍ഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ല. ലോൺ എടുക്കാനായിട്ടാണ് രമേശൻ വിദേശത്തു നിന്നെത്തിയിരുന്നത്.

എന്നാൽ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കുടുംബകത്തിലെ മൂന്നു പേരും തീ കൊളുത്തി മരിക്കുകായയിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പു മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.

മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രമേശന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലാണ്. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടക്കുന്നത്. മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group