റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി മുംബൈ പൊലീസ്..മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.
ഉച്ചയ്ക്ക് 12.57നും വൈകീട്ട് 5.04 നുമാണ് ഭീഷണി സന്ദേശം എത്തിയത്.മുകേഷ് അംബാനി, നിതാ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയായിരുന്നു ഭീഷണി. റിലയൻസ് ആശുപത്രിയിലും ഇവരുടെ വസതിയായ അന്‍റീലിയയിലും സ്ഫോടനം നടത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു.ഭീഷണി സന്ദേശത്തെത്തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പരാതി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും ഭീഷണ സന്ദേശത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും റിലയൻസ് ഇൻഡസ്ട്രീസ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 15നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. അന്നും ഇതേ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം വന്നത്. എട്ട് ഫോൺവിളികളാണ് അന്ന് ഉണ്ടായത്. ഫോൺവിളി ട്രേസ് ചെയ്ത് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു.
إرسال تعليق