തലശേരി: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുകൈകൾക്കും വെട്ടേറ്റ പാനൂർ വടക്കേ പൊയിലൂരിലെ വടക്കേയിൽ ജാനകിയെ (62) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർധരാത്രിയിലാണ് സംഭവം. ലഹരിക്ക് അടിമയായ മകൻ നിഖിൽ രാജാണ് ജാനകിയെ ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കും മുൻപേ കൈ ഞരന്പ് മുറിച്ച് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പോലീസ് ഉടന്‍തന്നെ നിഖിൽ രാജിനെ ആശുപത്രിയിലേക്കു മാറ്റി.ലഹരി വസ്തുക്കൾ വാങ്ങിക്കാൻ പണം കൊടുക്കാത്തതിരുന്നതിനെ തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിഖിൽ അമ്മയുടെ ഇരുകൈകളും വെട്ടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കൊളവല്ലൂർ പോലീസാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം പ്രദേശത്തെ വ്യാപാരിയോട് ലഹരിക്ക് പണം ചോദിച്ചത് നൽകാതിരുന്നതിനെ തുടർന്ന് വ്യാപാരിയെ കട തുറക്കാൻ നിഖിൽ അനുവദിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ബ്ലേഡ് കൊണ്ട് സ്വയം ദേഹത്ത് മുറിവേൽപിക്കലും നിഖിൽ പതിവാക്കിയിരുന്നു.
Post a Comment