Join News @ Iritty Whats App Group

വിനോദയാത്രയ്ക്കായി സ്‌കൂളില്‍ നിന്ന് ഒരുമിച്ച് യാത്ര തിരിച്ചവർ; മടക്കം വെവ്വേറെ,അതിൽ ആറു പേർ ഒരിക്കലും തിരിച്ചുവരാനാവാതെ ആറ് ആംബുലൻസുകളിൽ




പാലക്കാട്: വിനോദയാത്രയ്ക്കായി സന്തോഷപൂര്‍വ്വം സ്‌കൂളില്‍ നിന്ന് ഒരുമിച്ച് യാത്ര തിരിച്ച കുട്ടികളും അധ്യാപകരും മടങ്ങുന്നത് വെവ്വേറ. അവരില്‍ ആറുപേരാകട്ടെ ഒരിക്കലും തിരിച്ചുവരാനാവാതെ ചേതനയറ്റ് ആല്‍ബുലന്‍സിലും.

ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ മരിച്ച മുളന്തുരുത്തി വെട്ടിക്കല്‍ ബലേസിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്റേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊണ്ടുത്തു. ആറ് ആംബുലന്‍സുകളിലായി മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തേക്ക് പുറപ്പെട്ടു. പോലീസ് അകമ്പടിയിലാണ് യാത്ര.

അധ്യാപകനായ വിഷ്ണു (33), വിദ്യാര്‍ത്ഥികളായ ആരക്കുന്നം ചിറ്റേത്ത് സി.എസ് ഇമ്മാനുവേല്‍ (17), ചെമ്മനാട് വെമ്പിളിമറ്റത്തില്‍ എല്‍ന ജോസ് (15), പൊറ്റയില്‍ ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), വലിയകുളം അഞ്ജനം അഞ്്ജന അജിത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും. തുടര്‍ന്ന് സംസ്‌കരിക്കും.
ഇന്നലെ വൈകിട്ട് 6.50 ഓടെയാണ് വിനോദയാത്രയ്ക്കയി സംഘം പുറപ്പെട്ടത്. രാത്രി 11.30 ഓടെയായിരുന്നു അപകടം.

Post a Comment

أحدث أقدم
Join Our Whats App Group