ഇരിട്ടി :മാതാപിതാക്കലെയും ഭാര്യയെയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സ് സൈസ് ഓഫിസിറെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസറുമായ മധു (48) വിനെയാണ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ജെ. ബിനോയ് അറസ്റ്റ് ചെയ്തത്. വധ ശ്രമത്തിന് കേസെടുത്ത മധുവിനെ റിമാൻറ് 14 ദിവസത്തേക്ക് ചെയ്തു.
മധുവിന്റ മാതാപിതാക്കളെ യും ഭാര്യ ശരികയെയും നിരന്തരം ഉപദ്രവിക്കുന്ന മധു ഞായറാഴ്ച രാവിലെ മൂന്ന് പേരെയും പാചകവാതക സിലിണ്ടർ തുറന്ന് വിട്ട് അടുക്കളയിൽ വാതിൽ അടച്ചു പൂട്ടിയിടുകയായിരുന്നു. ഭാര്യ ശരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചു തകർത്ത് മാതാപിതാക്കളെ ഉൾപ്പെടെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മധുവിന്റെ പിതാവിനെ അടുക്കളയിൽ തള്ളി ഇട്ടതിനെ തുടർന്ന് പരുക്ക് പറ്റി ചികിത്സയിലാണ്.
റിമാൻ്റിലായ ഇദ്ദേഹത്തിനെതിരെ വകുപ്പു തല നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
Post a Comment