Join News @ Iritty Whats App Group

കൊവിഡ് ബാധിച്ച മുതിർന്നവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം


കൊവിഡ് ബാധിച്ച മുതിർന്നവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അൽഷിമേഴ്‌സ് ഡിസീസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവിഡ് 19 ബാധിച്ച പ്രായമായ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

കൊവിഡ് 19 ബാധിച്ച 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് അവരുടെ കൊവിഡ് രോഗനിർണയത്തെ തുടർന്നുള്ള വർഷത്തിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും ഉയർന്ന അപകടസാധ്യത കുറഞ്ഞത് 85 വയസ് പ്രായമുള്ള സ്ത്രീകളിലാണെന്നും ​വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഒരു വർഷത്തിനുള്ളിൽ പ്രായമായവരിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഇരട്ടിയായി (0.35% മുതൽ 0.68% വരെ) വർധിച്ചതായി കണ്ടെത്തലുകൾ കാണിക്കുന്നു. കൊവിഡ് 19 അൽഷിമേഴ്‌സ് രോഗത്തിന്റെ പുതിയ വികാസത്തിന് കാരണമാകുമോ അതോ അതിന്റെ ആവിർഭാവത്തെ ത്വരിതപ്പെടുത്തുമോ എന്ന് വ്യക്തമല്ലെന്ന് ഗവേഷകർ പറയുന്നു.

' അൽഷിമേഴ്‌സ് രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ഘടകങ്ങൾ മോശമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. എന്നാൽ മുൻകാല അണുബാധകൾ, പ്രത്യേകിച്ച് വൈറൽ അണുബാധകൾ, വീക്കം എന്നിവയാണ് പ്രധാനമായി കണക്കാക്കുന്നത്...' - കേസ് വെസ്റ്റേൺ റിസർവ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫ. പമേല ഡേവിസ് പറഞ്ഞു.

സാർസ് കോവ് 2 അണുബാധ വീക്കം ഉൾപ്പെടെയുള്ള കേന്ദ്ര നാഡീവ്യൂഹത്തിന്റെ അസാധാരണത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഹ്രസ്വകാലത്തേക്ക് പോലും കൊവിഡ് രോഗനിർണയം വർദ്ധിപ്പിക്കാൻ ഇടയാക്കുമോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു...- പ്രൊഫ. പമേല പറഞ്ഞു.

2020 ഫെബ്രുവരിക്കും 2021 മെയ് മാസത്തിനും ഇടയിൽ വൈദ്യചികിത്സ ലഭിച്ച യുഎസിലെ 65 വയസും അതിൽ കൂടുതലുമുള്ള 6.2 ദശലക്ഷം മുതിർന്നവരുടെ ‍മെഡിക്കൽ റിപ്പോർട്ടുകൾ ഗവേഷണ സംഘം വിശകലനം ചെയ്തു. അൽഷിമേഴ്‌സ് രോഗം ഗുരുതരവും വെല്ലുവിളി നിറഞ്ഞതുമായ രോഗമാണ്. കൊവിഡും കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും ഇപ്പോഴും ഉയർന്നുവരുന്നു. ഭാവിയിലെ വൈകല്യത്തിൽ ഈ രോഗത്തിന്റെ ആഘാതം നിരീക്ഷിക്കുന്നത് തുടരേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറഞ്ഞു.  

അൽഷിമേഴ്‌സ് രോഗത്തിലും മറ്റ് ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്‌സിലും കൊവിഡ് 19ന്റെ ഫലങ്ങളെ കുറിച്ച് പഠനം തുടരാൻ ടീം പദ്ധതിയിട്ടിട്ടുണ്ടെന്ന് ​പ്രൊഫ. പമേല പറഞ്ഞു. ലഹരിവസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group