Join News @ Iritty Whats App Group

കോട്ടയത്ത് കൊലക്കേസ് പ്രതി ജയിൽ ചാടി; പുറത്ത് കടന്നത് അടുക്കളയിൽ പലക വച്ച്; ജയിലിൽ സംഭവിച്ചതു വൻ സുരക്ഷാവീഴ്ച


സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിലുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയിട്ട കേസിലെ പ്രതികളിൽ ഒരാളായ യുവാവ് ജയിൽ ചാടി.

ഈ കേസിൽ കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നു ചാടിയത്.ഇന്നു പുലർച്ചെ 5.30നു ബിനുമോനെ സെല്ലിൽ നിന്നു പുറത്തേയ്ക്കിറക്കിയപ്പോഴാണ് ജയിൽ ചാടിയത്.

അടുക്കള ഭാഗത്ത് എത്തിച്ച പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേക്കു ചാടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. കോട്ടയം സബ് ജയിലിന്‍റെയും പരിസരത്തും തിരച്ചിൽ നടക്കുന്നുണ്ട്.

നഗരത്തിലെ സിസിടിവി കാമറകൾ പരിശോധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനൊപ്പം കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലായിരുന്നു ബിനുമോനെ പ്രതി ചേർത്തിരുന്നത്.

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പ്രതിയായ ജോമോനൊപ്പം ബിനുമോനും ഉണ്ടായിരുന്നു.

കോട്ടയം കളക്്ടറേറ്റിനു സമീപം മുട്ടന്പലം ഉറുന്പനത്ത് ഷാൻ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന വീട്ടിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോനെ -40) നെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഈ കേസിലാണ് ബിനുമോനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group