വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്, വിഡിവികെ പദ്ധതിയുടെ ഫയലുകളോ രേഖകളോ ഇല്ല
കൽപ്പറ്റ : വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഗോത്രവർഗ്ഗക്കാരുടെ വരുമാനവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വാൻ ധൻ വികാസ് കേന്ദ്രകളിലാണ് തട്ടിപ്പ് നടന്നത്. 8 വിഡിവികെ കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വിഡിവികെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും വിഡിവികെ കേന്ദ്രം പോലുമില്ല. ഇടപാടുകൾ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നും കുറ്റാരോപിതർ. ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാൽ പദ്ധതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പ്രതിസ്ഥാനത്തെന്നാണ് റിപ്പോർട്ട്. 2023 വരെ എട്ട് വി ഡി വി കെ കേന്ദ്രങ്ങളിൽ നിന്നായി അമ്പതുലക്ഷം രൂപ പിൻവലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതാക്കൾ ഉൾപ്പെട്ട മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടിരിക്കുന്നത്.
Post a Comment