സൗദിയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ്റെ മിസൈല്‍ ആക്രമണം; 12 സൈനികര്‍ക്ക് പരുക്ക്, വിമാനങ്ങള്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്
സൗദി അറേബ്യയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ യുഎസിൻ്റെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പരിക്കേറ്റവരില്‍ രണ്ട് സൈനികരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇറാൻ്റെ സൈനിക ശേഷിയെ പൂർണ്ണമായും തകർത്തുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രസ്താവന നടത്തി തൊട്ടടുത്ത ദിവസമാണ് ഈ തിരിച്ചടിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൻ്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരു മാസം നീണ്ട ഈ സംഘർഷത്തില്‍ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും 300-ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാൻ ഹോർമുസ് കടലിടുക്കില്‍ ഏർപ്പെടുത്തിയ ഉപരോധം ആഗോളതലത്തില്‍ ഇന്ധനവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എന്നാല്‍ മാനുഷിക പരിഗണനയോടെ കാർഷിക വിഭവങ്ങളും മരുന്നുകളും കടത്തിവിടാൻ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ മേഖലയിലേക്ക് 82-ാം എയർബോണ്‍ ഡിവിഷനില്‍ നിന്നുള്ള 1,000 സൈനികരെയും അയ്യായിരത്തോളം മറീനുകളെയും വിന്യസിക്കാൻ പെന്റഗണ്‍ തീരുമാനിച്ചു. ഇറാന്റെ ഹോർമുസ് കടലിടുക്ക് ഉപരോധം ആഗോള ഇന്ധനവിലയെ ബാധിച്ചപ്പോള്‍, പാകിസ്ഥാൻ വഴി സമാധാന ചർച്ചകള്‍ക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ അത് നിഷേധിച്ചു. വരും ആഴ്ചകളിലും സംഘർഷം തുടരാൻ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നല്‍കുന്ന സൂചന.
Post a Comment