കണ്ണൂർ: കണ്ണൂർ തീരത്ത് രണ്ടിടങ്ങളിലായി ഡോള്‍ഫിനുകള്‍ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
ഡോള്‍ഫിനുകള്‍ ചത്തത് ഗുരുതരമായ മുറിവുകളേറ്റെന്ന് റിപ്പോർട്ടില്‍ പറയുന്നു. ആണ്‍ ഡോള്‍ഫിനും പെണ്‍ ഡോള്‍ഫിനുമാണ് ചത്തത്. കപ്പലോ ബോട്ടോ ഇടിച്ചാകാം അപകടം നടന്നതെന്നാണ് വെറ്ററിനറി വിദഗ്ധരുടെ അഭിപ്രായം.
പയ്യാമ്ബലം പ്രണവം ബിച്ച് റിസോർട്ടിനു മുൻവശത്തായാണ് പെണ്‍ ഡോള്‍ഫിന്റെ ജഡം കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയായി നിർക്കടവ് ശാന്തിതീരം ശ്മശാനത്തിനടുത്താണ് ആണ്‍ ഡോള്‍ഫിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെയാണ് പയ്യാമ്ബലം , നീർക്കടവ് മേഖലകളിലായി രണ്ട് ഡോള്‍ഫിനുകള്‍ കരക്കടിഞ്ഞത്. മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡമായിരുന്നു. വയറിലും മറ്റും ഏറ്റ മുറിവുകളെ തുടർന്നാണ് ഡോള്‍ഫിനുകള്‍ ചത്തതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു.
പെണ്‍ ഡോള്‍ഫിന് രണ്ടേകാല്‍ മീറ്റർ നീളവും 100 കിലോയോളം ഭാരവുമുണ്ട്. ആഴത്തിലുള്ള മുറിവേറ്റ് കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു. ആണ്‍ ഡോള്‍ഫിന് ഒന്നര മീറ്റർ നീളവും 40 കിലോ തൂക്കവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ് ഒരു വശത്തെ കണ്ണ് തകർന്ന നിലയിലായിരുന്നു.
അതേസമയം തീരമേഖലയില്‍ ഇത്തരത്തില്‍ വൻ മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്. മറ്റൊരു സംഭവത്തില്‍ ഈ വർഷം ജൂലൈയില്‍ ഡോള്‍ഫിനുകളും കേരള തീരത്ത് ചത്തടിഞ്ഞിരുന്നു. അറബിക്കടലില്‍ മുങ്ങിയ ചരക്കു കപ്പല്‍ 'എംഎസ്‌സി എല്‍സ 3' ല്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ മൂലമാണോ മീനുകള്‍ ചത്തതെന്ന സംശയം ഉയർന്നിരുന്നു.
Post a Comment