മട്ടന്നൂർ: ഒരു വർഷത്തിലേറെയായി
നിർമാണ പ്രവൃത്തി മുടങ്ങി കിടക്കുന്ന
മട്ടന്നൂരിലെ ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് പുതിയ ടെൻഡറായി.
കിഫ്ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കുന്നത്. കെഎസ്‌ഇബിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 67 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് തുടങ്ങിയിരുന്നത്. മട്ടന്നൂർ-ഇരിട്ടി റോഡില്‍ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. നിർമാണ കരാർ ഏറ്റെടുത്ത കമ്ബനി സാമ്ബത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് തൊഴിലാളികള്‍ക്ക് ശമ്ബളം മുടങ്ങിയതോടെയാണ് പ്രവൃത്തി നിർത്തിവച്ചത്. തുടർന്ന് കമ്ബനിയെ കരാറില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവർ നിയമനടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.
കഴിഞ്ഞ നവംബറോടെ ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കോവിഡ് ഉള്‍പ്പടെയുള്ള തടസങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രവൃത്തിയെ ബാധിച്ചു.
Post a Comment