നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. താൻ കൊലപ്പെടുത്തിയ പെൺസുഹൃത്ത് ഫർസാനയോട് സ്നേഹമായിരുന്നില്ലെന്നും പകരം പകയായിരുന്നുവെന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. പണയംവെക്കാൻ നൽകിയ മാല തിരികെ ചോദിച്ചത് ദേഷ്യത്തിനിടയാക്കിയെന്നും അഫാൻ പറഞ്ഞു.
പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാ നെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.
മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷമാണ് ആഫാൻ ഫര്‍സാനയെ കൊലപ്പെടുത്തുന്നത്. അമ്മ ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്.
Post a Comment