Join News @ Iritty Whats App Group

കണ്ണൂർ എമ്ബാർക്കേഷൻ പോയിൻ്റ് വഴി ഈവർഷം പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പോയ തീർഥാടകരുടെ ആദ്യ വിമാനങ്ങള്‍ ബുധനാഴ്ച കണ്ണൂരിലെത്തും


മട്ടന്നൂർ: കണ്ണൂർ എമ്ബാർക്കേഷൻ പോയിൻ്റ് വഴി ഈവർഷം പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പോയ തീർഥാടകരുടെ ആദ്യ വിമാനങ്ങള്‍ ബുധനാഴ്ച കണ്ണൂരിലെത്തും.

ബുധനാഴ്ച രാവിലെ 12 ന് സൗദി എയർലൈൻസിൻ്റെ എസ് വി 5140 നമ്ബർ വിമാനത്തിലാണ് ആദ്യ ഹാജിമാരുടെ സംഘം ഇറങ്ങുക. ജീവിത സ്വപ്നം പൂർത്തീകരിച്ച സംശുദ്ധ മനസ്സോടെ തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി. ഹാജിമാർക്ക് നല്‍കാനുള്ള സംസം പുണ്യജലം വിമാനത്താവളത്തില്‍ നേരത്തേ എത്തിച്ചേർന്നിരുന്നു. എമിഗ്രേഷൻ പൂർത്തീകരണത്തോടെ തീർഥാടകർക്ക് നല്‍കാവുന്ന വിധം സംസം ഒരുക്കിവച്ചിട്ടുണ്ട്.

ഹാജിമാരുടെ തിരിച്ചുവരവ് നടപടികള്‍ സുഗമമാക്കുന്ന കാര്യം ആലോചിക്കാൻ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്പെഷ്യല്‍ ഓഫിസർ യു അബ്ദുല്‍ കരീമിൻ്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ സൗദി എയർലൈൻസ്, ആരോഗ്യം, കസ്റ്റംസ്, എമിഗ്രേഷൻ, കിയാല്‍, പ്രതിനിധികള്‍ പങ്കെടുത്തു. തിരിച്ചെത്തുന്ന ഹാജിമാർക്ക് തുടർ ആരോഗ്യ പരിരക്ഷാ സംവിധാനം പ്രത്യേകം ഒരുക്കുന്നുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘം വിമാനങ്ങള്‍ എത്തുന്ന അഞ്ച് ദിവസവും ഉണ്ടാവും. സമീപത്തെ ആശുപത്രികളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി സെല്‍ ജീവനക്കാരും വോളൻ്റിയർമാരും സ്വാഗത സംഘം ക്രമീരണങ്ങളും ഹാജിമാരെ സ്വീകരിക്കാൻ ഉണ്ടാവും.

ബുധനാഴ്ച ഉച്ചക്ക് 12 നും രാത്രി 9.50 നുമായി രണ്ട് വിമാനങ്ങളാണ് എത്തുന്നത്. തുടർന്നുള്ള നാല് ദിവസങ്ങളിലായി ഏഴ് വിമാനങ്ങള്‍ എത്തിച്ചേരും.

രണ്ടാമത്തെ ഹജ്ജ് സംഘം 13 നാണ് എത്തിച്ചേരുക. പുലർച്ചെ 2.50 നും അന്ന് രാത്രി 9.40 നും. ജൂണ്‍ 17 ന് പുലർച്ചെ 12.40 നും, വൈകീട്ട് ആറിനും രണ്ട് വിമാനങ്ങളിലായി ഹാജിമാർ തിരിച്ചെത്തും. 18 ന് രാവിലെ 9.50 ന് ഒരു വിമാനം വരും. അവസാന സംഘങ്ങള്‍ 19 ന് രാവിലെ 5.10 നും നും രാത്രി 11.20 നും എത്തിച്ചേരുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടന യാത്രാ ക്രമീകരണം പൂർത്തിയാവും.

കണ്ണൂർ എമ്ബാർക്കേഷൻ വഴി ഹജ്ജിന് പോയവരില്‍ മൂന്ന് പേർ പുണ്യഭൂമില്‍ മരണപ്പെട്ടിരുന്നു. ചെറുകുന്ന് പി വി ഹൗസില്‍ ഖൈറുന്നിസ, നാറാത്തെ കല്ലൂരിയകത്ത് ഖദീജ , മൗവ്വഞ്ചേരി പള്ളിപ്പൊയില്‍ റുക്സാനാസില്‍ ഇബ്രാഹിം മമ്മു എന്നിവരാണ് അല്ലാഹുവിൻ്റെ അതിഥികളായിരിക്കെ നാഥനിലേക്ക് മടങ്ങിയത്. 

കണ്ണൂരില്‍ നിന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 3218 തീർഥാടകരാണ് ഒമ്ബത് വിമാനങ്ങളിലായി പുണ്യകർമങ്ങള്‍ക്കായി പോയിരുന്നത്. ഇവരില്‍ കർണാടകയില്‍ നിന്ന് 37 ഉം പുതുച്ചേരിയില്‍ നിന്ന് 14ഉം മഹാരാഷ്ട്രയില്‍ നിന്ന് മൂന്ന് പേരും ഉണ്ട്. കണ്ണൂരില്‍ നിന്ന് പോയവരില്‍ 1899 സ്ത്രീകളാണ്. സ്ത്രീകളില്‍ 587 പേർ വിത് ഔട്ട് മെഹ്റം കാറ്റഗറിയില്‍ തീർഥാടനം നിർവഹിച്ചവരാണ്

Post a Comment

Previous Post Next Post
Join Our Whats App Group