Join News @ Iritty Whats App Group

കെഎസ്ഇബിയില്‍ ഇന്ന് റിക്കാര്‍ഡ് വിരമിക്കല്‍, വിവിധ തസ്തികകളിലുള്ള 1,095 ജീവനക്കാരാണ് വിരമിക്കുന്നത്; പുതിയ നിയമനമുണ്ടാകില്ല


കോഴിക്കോട്: കെഎസ്ഇബിയില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ ഇന്ന് പടിയിറങ്ങും. വിവിധ തസ്തികകളിലുള്ള 1,095 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്‍റെ തീരുമാന പ്രകാരം വിരമിക്കുന്നവര്‍ക്കു പകരം പുതിയ സ്ഥിരനിയമനം ഉണ്ടാവില്ല.

എന്നാല്‍ പ്രമോഷനുകള്‍ നടത്തും. കെഎസ്ഇബിയില്‍നിന്ന് ഇത്രയേറെ ജീവനക്കാര്‍ ഒന്നിച്ചു വിരമിക്കുന്നത് അടുത്ത കാലത്ത് ആദ്യമാണ്. കഴിഞ്ഞവര്‍ഷം 900 പേരാണു വിരമിച്ചത്. അടുത്ത വര്‍ഷവും ആയിരത്തിലധികം പേര്‍ പടിയിറങ്ങും. ഇതോടെ 1996, 97 കാലയളവില്‍ സര്‍വീസില്‍ കയറിയ വലിയൊരു വിഭാഗം ജീവനക്കാര്‍ ബോര്‍ഡിന്‍റെ ഭാഗമല്ലാതാകും.

വര്‍ക്കര്‍, ലൈന്‍മാന്‍, മീറ്റര്‍ റീഡര്‍, സബ് എന്‍ജിനിയര്‍ തുടങ്ങിയ ഫീല്‍ഡ് ജീവനക്കാരുടെ വിരമിക്കല്‍ ജനങ്ങള്‍ക്കു വേഗത്തില്‍ സേവനം ലഭിക്കുന്നതിനു തടസമാകും. പുതിയ നിയമനങ്ങള്‍ നടേത്തണ്ടതില്ലെന്നു ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ഇനി കരാര്‍ നിയമനം മാത്രമായിരിക്കും ഉണ്ടാകുക. വിരമിക്കുന്നവര്‍ക്കു പകരം നിയമനമില്ലാത്തത് ഉപയോക്താക്കള്‍ക്കു ഭീഷണിയാകും. എന്നാല്‍, വിരമിക്കുന്നവരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 65 വയസുവരെയുള്ളവര്‍ക്കാണു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുക. നേരത്തേ, പുറത്തുനിന്നുള്ളവരെയാണു ഫീല്‍ഡ് ജീവനക്കാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നത്.

ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് കെഎസ്ഇബി തീരുമാനം. എല്ലാ വിഭാഗങ്ങളില്‍നിന്നുമായി 5,615 പേരെയാണ് കുറയ്ക്കുന്നത്. നിലവില്‍ 35,936 ജീവനക്കാരാണ് ബോര്‍ഡിലുള്ളത്. ഇതു 30,321 ആക്കാനാണു നിര്‍ദേശം. ഇലക്‌ട്രിസിറ്റി വര്‍ക്കര്‍ തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ കുറയ്ക്കുന്നത്, 1,893 പേരെ. 5,311 വര്‍ക്കര്‍മാരുള്ളത് 3,418 ആയി കുറയ്ക്കും. 1,098 ഓവര്‍സിയര്‍മാരുടെ (ഇലക്‌ട്രിക്കല്‍) തസ്തിക ഇല്ലാതാകും. നിലവിലുള്ള 5,593ല്‍ നിന്ന് ഇത് 4,495 ആയി ചുരുങ്ങും. ഓവര്‍സിയര്‍ (സിവില്‍) തസ്തിക 80ല്‍നിന്നു രണ്ടായി ചുരുക്കാനും നിര്‍ദേശമുണ്ട്.

സീനിയര്‍ അസിസ്റ്റന്‍റുമാരുടെ എണ്ണം 2880ല്‍ നിന്ന് 1,826 ആയി കുറയ്ക്കും. 1,054 തസ്തികയാണ് ഇല്ലാതാവുന്നത്. ജൂനിയര്‍ അസിസ്റ്റന്‍റുമാരുടെ 575 തസ്തികയും ലൈന്‍മാൻമാരുടെ 9,167 തസ്തികയും വെട്ടികുറയ്ക്കാനും നിര്‍ദേശമുണ്ട്. ബോര്‍ഡിലെ അംഗീകൃത ട്രേഡ് യൂണിയന്‍ േനതാക്കളുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിലുള്ള നിര്‍ദേശം നടപ്പാക്കുക. ബോര്‍ഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ബിജു പ്രഭാകര്‍ ചുമതലയേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group