Join News @ Iritty Whats App Group

വിവിപ്പാറ്റിൽ രൂക്ഷമായ വാദപ്രതിവാദം; ഹർജിക്കാർക്കെതിരെ കേന്ദ്രം, എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് കോടതി


ദില്ലി: വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങള്‍. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം രംഗത്തെത്തി. അതേസമയം, എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.വോട്ടർമാരുടെ തെരഞ്ഞെടുപ്പിനെ ഹർജിക്കാർ തമാശയാക്കി മാറ്റുന്നുവെന്നും വളച്ചൊടിച്ച വാര്‍ത്തകളുമായി എത്തുകയാണെന്നും കേന്ദ്രം വാദിച്ചു.തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽകുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു.

എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് ഹർജിക്കാരോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോയെന്നും സാങ്കേതിക ഘടകങ്ങൾ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, ഡിജിറ്റൽ ഡാറ്റയിൽ കൃത്യമത്വം കാട്ടാനാകുമെന്ന ഹർജിക്കാരൻ സാബു സ്റ്റീഫൻ വാദിച്ചു.സ്ലിപ്പും യന്ത്രവും ഒരേ പോലെ എണ്ണേണ്ടതുണ്ടെന്നും കാലഘട്ടത്തിന്‍റെ ആവശ്യമാണ് ഈ ഹര്‍ജിയെന്നും സ്റ്റീഫൻ വാദിച്ചു.കാസർകോട്ടെ മോക് പോളിനിടെയുണ്ടായ സംഭവത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്ദേശിച്ചത്. മാധ്യമ വാർത്തകൾ വന്നിരുന്നുവെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായൺ വ്യക്തമാക്കി. സംശയത്തിന് കാരണങ്ങൾ ഉണ്ടെന്നുംഅത് പരിഹരിക്കണമെന്നാണ് ആവശ്യമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍,രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി മറുപടി നല്‍കി.വോട്ടിംഗ് ശതമാനം കൂടുകയാണ്
 ഇത് ജനങ്ങളുടെ വിശ്വാസം കാട്ടി തരുന്നുണ്ട്. വിദേശ രാജ്യങ്ങൾ മാത്രം നന്നായി പ്രവർത്തിക്കുന്നു എന്ന് കരുതരുത്.ഇന്ത്യയും നന്നായി പ്രവർത്തിക്കുന്നു.പത്ര റിപ്പോർട് പൂർണ്ണമായി പരിശോധിച്ചില്ലേയെന്നും കോടതി ചോദിച്ചു.ഇലക്ഷൻ കമ്മീഷൻ പ്രതിനിധി സുപ്രീം കോടതിയിൽ വിവിപ്പാറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനം വിശദീകരിച്ചു.ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റി.

അതേസമയം, കാസര്‍കോട്ടെ വിവിപ്പാറ്റ് പ്രശ്നത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും വിശദീകരണവുമായി രംഗത്തെത്തി.വിവിപാറ്റ് പ്രശ്നത്തിൽ
പരാതി പരിശോധിച്ചുവെന്നും ആരോപണം ഉന്നയിച്ച ഏജന്റുമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും ഇമ്പശേഖര്‍ പറഞ്ഞു.പ്രശ്നം കണ്ട മെഷീനിൽ പരിശോധന നടത്തി.ആയിരം വോട്ട് ചെയ്തു നോക്കി.പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഏജന്റുമാർ ഒപ്പിട്ട് നൽകിയിട്ടുണ്ട് .എല്ലാ കാര്യങ്ങളും സി സി ടി വി ദൃശ്യങ്ങൾ ഉണ്ടെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group