Join News @ Iritty Whats App Group

ആറളം ഫാമിലെ കാട്ടാന ആക്രമണം; പ്രതിഷേധം ശക്തം


രിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് അയച്ചു.
കഴിഞ്ഞ ദിവസമാണ് ആറളം ഫാമിലെ ബ്ലോക്ക് രണ്ടിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ വൈഷ്ണവിന് ഗുരുതരമായി പരിക്കേറ്റത്. 

ഇതോടെ വനം വകുപ്പിനെതിരേ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. പുനരധിവാസ മേഖലയിലെ താമസക്കാരനും തൊഴിലാളിയുമായ യുവാവിന് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്‌. 
കാട്ടാനകള്‍ ഫാമിനുള്ളില്‍ വരുത്തുന്ന കൃഷിനാശവും ഫാമിനുള്ളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അടയ്ക്കം ഉള്‍പ്പെടുത്തിയാണ് ഹർജി. ഫാമിനുള്ളില്‍ നിന്നും വരുമാനം ഒന്നും ശേഖരിക്കാൻ കഴിയുന്നില്ലെന്നും ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം എന്നും ഹർജിയില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

വനംവകുപ്പ് വാഹനങ്ങള്‍ തടഞ്ഞു

ആറളം ഫാമിലെ ബ്ലോക്ക് രണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വൈഷ്ണവിന്‍റെ ചികിത്സ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന്‍റേ ആർആർടിയുടെ വാഹനം തടഞ്ഞു. കീഴ്പള്ളി-പാലപ്പുഴ റൂട്ടിലാണ് വച്ചാണ് ഫാമിലെ തൊഴിലാളികള്‍ വാഹനങ്ങള്‍ തടഞ്ഞത്.

ഒരു മണിക്കൂറോളം തടഞ്ഞിട്ട വാഹനം പോലീസ് എത്തിയാണ് ഓടൻ തോട്ടിലെ വനംവകുപ്പിന്‍റെ ഓഫീസിലേക്ക് മാറ്റിയത്.

പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയിട്ടും വനം വകുപ്പ് അധികൃതർ ആരും ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. പരിക്കേറ്റ തൊഴിലാളിയോട് അവഗണന തുടർന്നാല്‍ ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരം നടത്തുമെന്നും ഇവർ പറഞ്ഞു. തൊഴിലാളികളായ ജിജിത്ത്, സുകേഷ്, രഞ്ജിത്ത്, ഷിബി എന്നിവർ ഉപരോധത്തിന് നേതൃത്വം നല്‍കി.

തുടർന്ന് പോലീസിന്‍റെ സാന്നിധ്യത്തില്‍ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയില്‍ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരെത്തി ചർച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ്‌ തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group