Join News @ Iritty Whats App Group

ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 10 രൂപ കുറയ്ക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍


കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 2022 ഡിസംബര്‍ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതില്‍നിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

ക്വാറി-ക്രഷര്‍ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ നിര്‍ദേശിച്ചു.

വില കൂട്ടിയതില്‍ നാല് രൂപ മാത്രം
നിലനിര്‍ത്താനാണ് കളക്ടറുടെ നിര്‍ദേശം. നിര്‍മ്മാണമേഖലയിലും റോഡ് വികസനത്തിലും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ക്വറി ഉത്പന്നങ്ങള്‍ ലഭ്യമാവാത്ത പ്രശ്നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഇത്രയും വലിയ വിലവര്‍ധനവ് ന്യായീകരിക്കാന്‍ ആവാത്തതാണെന്ന് കലക്ടര്‍ പറഞ്ഞു. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപണി, വീട് നിര്‍മ്മാണം, ഗ്രാമീണ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുന്നോട്ടുപോവണം. 2022 ഡിസംബര്‍ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങള്‍ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ തീരുമാനം അറിയിച്ചത്.

കലകട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡിഎം കെ വി ശ്രുതി, ടി എം അജയകുമാര്‍, സി വി രാജീവന്‍ (ജിഎസ്ടി), പി പി ശ്രീധരന്‍ (മൈനിംഗ് ആന്‍ഡ് ജിയോളജി), സി വിനോദ് കുമാര്‍ (തൊഴില്‍ വകുപ്പ്), ജില്ലാ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാക്കളായ യു സയ്യിദ്, എം. രാജീവന്‍, സണ്ണി സിറിയക്, സംഘടനാ നേതാക്കളായ സരിന്‍ ശശി, മുഹമ്മദ് അഫ്സല്‍ (ഡിവൈഎഫ്‌ഐ), തേജസ് (യൂത്ത് കോണ്‍ഗ്രസ്), സത്യന്‍ കൊമ്മേരി (ബിജെപി), കെ പി രാജന്‍ (സിഐടിയു), പി ലിജീഷ് (യുവമോര്‍ച്ച), കരാറുകാറുടെ സംഘടനകളായ പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group