വയനാട്: ബഫര്‍സോണില്‍ നാളെ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നനങ്ങളുണ്ടായാലും അതിനെ പർവതീകരിച്ച് കാണിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ് ബഫര്‍സോണ്‍ . എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം ഫീല്‍ഡ് പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കും. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കുന്നതും പരിഗണിക്കുന്നു. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് നിയമവശങ്ങള്‍ അറിയിക്കാന്‍ എ.ജിക്കും സ്റ്റാന്‍ഡിങ് കോണ്‍സലിനും നിര്‍ദേശം നല്‍കി.
ജൂൺ മൂന്നിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരും. ബഫർസോൺ കേസ്
ജനുവരി ആദ്യവാരമാണ് സുപ്രീംകോടതി പരിഗണനയ്ക്കെടുക്കുന്നത്.
Post a Comment