പ്രിയ നേതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രവർത്തകർ പയ്യാമ്പത്ത് എത്തിയത്. സംസ്കാര സമയത്ത് പയ്യാമ്പലത്തെ സ്ഥല പരിമിതി കാരണം പൊലീസ് പ്രവർത്തകർക്ക് ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്കാര സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം രാത്രിയോടെ നീക്കുകയും ചെയ്തിരുന്നു. ചിതയുടെ പരിസരത്തേയ്ക്ക് ആളുകളെ കടത്തി വിട്ടതോടെയാണ് പ്രദേശത്തേക്ക് ജനങ്ങള്‍ എത്തി തുടങ്ങിയത്.
പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതിരുന്നവരാണ് രാവിലെ മുതൽ പയ്യാമ്പലത്തും വീട്ടിലും എത്തുന്നത്. കോടിയേരി ബാലകൃഷ്ണന് ഇന്നലെ വികാര നിര്‍ഭരമായ യാത്രയയപ്പാണ് കേരളം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണൂരിലേക്കെത്തി. പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു പയ്യാമ്പലത്ത് മൃതദേഹം സംസ്‍കരിച്ചത്. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.
Post a Comment