മട്ടന്നൂർ: വിമാനത്താവള ബൈപ്പാസ് റോഡ് വീതി കൂട്ടി നിര്‍മിക്കുന്ന പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു.
പഴശി കനാലിന്റെ ഭാഗമായ വര്‍ഷങ്ങള്‍ പഴക്കമുള്ള കോണ്‍ക്രീറ്റ് പാലത്തിനോട് ചേര്‍ന്ന് യാതൊരു സുരക്ഷയുമില്ലാതെ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. തലശേരി റോഡില്‍ നിന്ന് മട്ടന്നൂര്‍ നഗരത്തില്‍ കയറാതെ എളുപ്പത്തില്‍ വിമാനത്താവളത്തില്‍ എത്താന്‍ കഴിയുന്ന ബൈപ്പാസ് റോഡിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. വിമാനത്തവള റോഡിന്റെ ഭാഗമായ ബൈപ്പാസ് റോഡും ഇത് വഴി തന്നെയാണ് കടന്നുപോകുക. എന്നാല്‍ ആ റോഡ് പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകുമെന്ന സാഹചര്യം വന്നതോടെയാണ് നഗരസഭ വലിയ വാഹനങ്ങള്‍ക്ക് കൂടി പോകാന്‍ കഴിയുന്ന തരത്തില്‍ അല്പം വീതികൂട്ടി റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. വീതി കുറഞ്ഞ റോഡില്‍ കനാലിന്റെ ഭാഗമായ ഒരു വീതി കുറഞ്ഞ പാലം കൂടി ഉണ്ട്. ഈ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക് മാത്രമേ പോകാന്‍ കഴിയൂ. റോഡ് വീതികൂട്ടുമ്ബോള് പാലത്തിന്റെ കൈവരികള്‍ നീക്കി പാലത്തിന്റെ വീതിയും കൂട്ടാനായിരുന്നു തീരുമാനം. എന്നാല്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പലത്തില്‍ കോണ്‍ക്രീറ്റ് ചെയ്യും മുന്‍പ് ബലപ്പെടുത്താന്‍ ആവശ്യമായ തൂണുകളോ മറ്റൊ ഒന്നും തന്നെ നിര്‍മിച്ചില്ല. കമ്ബികള്‍ പുറത്തായി കോണ്‍ക്രീറ്റ് ഇളകിവീണ് ബലക്ഷയം വന്ന പഴയ കോണ്‍ക്രീറ്റിന് മുകളില്‍ വയ്ക്കാനായിരുന്നു ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രവൃത്തി തടയുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് ബന്ധപ്പെട്ടവരോട് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു.
Post a Comment