മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. ചാലിശ്ശേരി മുക്കൂട്ടയിൽ അൻസാറാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ അൻസാറിനെ റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ വളയംകുളത്ത് നിന്നാണ് അൻസാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ മാസം 28ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലി ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ ചൈൽഡ് ലൈൻ ഇടപെട്ടിരുന്നു.
കുട്ടികളുടെ കൈയ്ക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി. സംഭവം പുറത്തുവന്നതിന് പിന്നാലെ അൻസാർ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
Post a Comment