കോഴിക്കോട്: എൻഐടി ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചത് അപകടമല്ലെന്ന് പൊലീസ് സ്ഥിരീകരണം. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ക്വാർട്ടേഴ്സിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീ കൊളുത്തി മരിക്കുകയായിരുന്നു.
സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷ്യനാണ് അജയകുമാർ ആണ് ഭാര്യ ലിനിയെ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിയായ മകനും പൊള്ളലേറ്റു. മകനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും പോലീസ് പറയുന്നു.
ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാർ.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാര്യയും ഭർത്താവും മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പിന്നീടാണ് കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരണമുണ്ടായത്.
ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment