തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്ക് സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകിയാണ്. അഞ്ചുമണിയോടെ പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് രണ്ടു മണിക്കൂർ വൈകി ഏഴുമണിയോടെ.
ഊട്ടിയിലെത്താൻ വൈകും എന്നതിനാൽ ബസ് അമിതവേഗതിയിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്.
സ്കൂളിൽനിന്ന് പുറപ്പെട്ടപ്പോൾ മുതൽ ബസ് മിന്നിച്ചു വിടുകയായിരുന്നു.വേഗക്കൂടുതൽ വിദ്യാർഥികളടക്കം ചൂണ്ടിക്കാണിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറാണ് വണ്ടി ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.
എന്നാൽ യാത്ര ഏറെയെത്തും മുൻപേ അമിതവേഗം ദുരന്തത്തിൽ കലാശിച്ചു.
Post a Comment