Join News @ Iritty Whats App Group

പൂർവവിദ്യാർത്ഥിയുടെ ആത്മഹത്യ: കോഴിക്കോട് എൻഐടി ഡയറക്ടർ അവധിയിലേക്ക്


കോഴിക്കോട്: പൂർവ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ കോഴിക്കോട് എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. ആത്മഹത്യാകുറിപ്പിൽ ഡയറക്ടറെക്കുറിച്ച് പരാമർശം ഉള്ളതിനാൽ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫസർ സതീദേവിക്കാണ് പകരം ചുമതല. എൻഐടിയിലെ പൂർവ വിദ്യാർത്ഥിയും പഞ്ചാബിലെ ലവ്‌ലി പ്രൊഫഷനൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയുമായ ആഗിൻ എസ് ദിലീപിനെ (22) ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


2018ല്‍ കോഴിക്കോട് എൻ ഐ ടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിന് ആഗിൻ പ്രവേശനം നേടിയിരുന്നു. എന്നാൽ പഠനം പാതിയിൽ ഉപേക്ഷിച്ച് പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്. എൽപിയുവിൽ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

എൻ ഐ ടിയിൽ ഒന്നാം വർഷ അവസാനം ആവശ്യം വേണ്ട 24 ക്രെഡിറ്റുകൾ നേടാൻ ആഗിന് കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ചട്ടപ്രകാരം വിദ്യാർത്ഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നു എന്നാണ് എൻഐടി അധികൃതർ പറയുന്നത്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തിയെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ചേർത്തല പള്ളുരുത്തി ദിലീപിന്‍റെ മകനാണ് ആഗിൻ.

Post a Comment

Previous Post Next Post
Join Our Whats App Group