കോട്ടയം : വൈക്കത്ത് കളിസ്ഥലത്ത് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ആക്രമണം. വൈക്കം മേമ്മുറി പാലപ്പറമ്പിൽ നകുൽ രാജിന്റെ വീടാണ് അക്രമി സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ആക്രമണത്തില്‍ നകുല്‍ രാജിന്‍റെ സഹോദരങ്ങള്‍ക്കും പരിക്കേറ്റു.
ഞായറാഴ്ച രാവിലെ മാൻവെട്ടത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായി. കളിസ്ഥലത്ത് ഉണ്ടായ തർക്കത്തിൽ നകുൽ രാജിന്റെ അനിയൻ വിമൽ രാജും ഉണ്ടായിരുന്നു. തര്‍ക്കം വീട്ടുകാര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്നം വഷളായത്. വൈകിട്ടോടെ വിമൽ രാജിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാർ ഇടപെട്ടാണ് ഇവരെ തിരികെ പറഞ്ഞയച്ചത്. പിന്നീട് 6.30 ഓടെ കപിക്കാട് കല്ലുപുര സ്വദേശികളായ സൂരജ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘം വീട് ആക്രമിക്കുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി വിമൽ രാജിന്റെ സഹോദരൻ നകുൽ രാജും സഹോദരി വീണ രാജും പറഞ്ഞു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment