Join News @ Iritty Whats App Group

കൊലപാതകം വീട്ടില്‍ ആരുമില്ലാത്ത നേരംനോക്കി, മരണം ഉറപ്പിച്ച ശേഷം സൂര്യയുടെ ഫോണുമായി പ്രതി പൊലീസ് സ്റ്റേഷനില്‍

പാലക്കാട്; ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക സൂര്യപ്രിയ (24)യെ ചീകോട് സുജീഷ് (27) കൊലപ്പെടുത്തിയത് വീട്ടില്‍ ആരും ഇല്ലാത്ത നേരംനോക്കി. സൂര്യപ്രിയയുടെ മുത്തച്ഛനും അമ്മയും വീട്ടിലില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രതി ഇന്ന് രാവിലെ 11 മണിയോടെ കൊലപാതകം നടത്തിയത്.

സൂര്യയുടെ മുത്തച്ഛന്‍ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരന്‍ രാധാകൃഷ്ണനുമാണ് ഇവിടെ താമസിച്ചിരുന്നത്. അമ്മ ഗീത ജോലിയ്ക്കും രാധാകൃഷ്ണന്‍ ആലത്തൂര്‍ സഹകരണ ബാങ്കില്‍ ജോലിക്കും പോയിരുന്നു.

മരിച്ചെന്ന് ഉറപ്പായ ശേഷം സൂര്യപ്രിയയുടെ മൊബൈല്‍ ഫോണുമായിട്ടാണ് പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. പൊലീസുകാര്‍ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും സംഭവം അറിയുന്നത്.

സുജീഷും സൂര്യപ്രിയയും തമ്മില്‍ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നും അതിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group