Join News @ Iritty Whats App Group

കണ്ണൂരിൽ സഹപാഠിയെ ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം; പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം



കണ്ണൂര്‍ : സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ 9ാം ക്ലാസുകാരി രംഗത്തു വന്നസംഭവം പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം.
കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവര്‍ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയില്‍ വിളിച്ചുവരുത്താറില്ല. എന്നാല്‍, ഇവിടെ 9ആം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നല്‍കിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കള്‍ പറയുന്നു.

പല പ്രായത്തിലുള്ള 11 പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പയ്യനാണെന്ന് പീഡനത്തിന് ഇരയായ ഒമ്ബതാംക്ലാസുകാരി വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ് ഈ പയ്യനെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും എന്നാല്‍ ചേച്ചിമാര്‍ക്ക് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്ബ് തുടങ്ങിയവ നല്‍കി പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

പലപ്പോഴും ലഹരി ഉപയോ​ഗിച്ച ശേഷം പെണ്‍കുട്ടികളുടെ കൂടെയാണ് അവന്‍ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നല്‍കിയതത്രെ. ലഹരി ഉപയോഗിച്ച്‌ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കും.

ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലില്‍ രക്ഷപെട്ടതായും പെണ്‍കുട്ടി പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗണ്‍സലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണു പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കള്‍ പറഞ്ഞു. ഫോട്ടോകളും വിഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ അറിയിച്ചു.

കേസിലെ പ്രതിയായ ആണ്‍കുട്ടി ഇപ്പോള്‍ വയനാട് ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഈ കുട്ടി സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് മാത്രമല്ല വില്‍പനയും നടത്തി വന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group