നാഷണൽ ഹെറാൽഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് എത്തി.ഡല്‍ഹി ഇന്നും സംഘര്‍ഷ ഭരിതമാണ് എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുലിനെ അനുഗമിച്ച മുതിര്‍ന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
എംപിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കൊണ്ടപോയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 11.40 തോടെയാണ്. വീണ്ടും ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ സംഘത്തിന്‍റെ നടപടി തുടരുന്ന സാഹചര്യത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോഴും അന്വേഷണവുമായി മുൻപോട്ടു പോകാൻ തന്നെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ തീരുമാനം
Post a Comment